ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ ആദിവാസികൾ വേരോടെ പിഴുതെറിയപ്പെടും: ജാർഖണ്ഡ് മുഖ്യമന്ത്രി
ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ ആദിവാസികൾ വേരോടെ പിഴുതെറിയപ്പെടും: ജാർഖണ്ഡ് മുഖ്യമന്ത്രി
Sunday, March 3, 2024 4:30 AM IST
റാഞ്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികളുടെ ഭൂമി കൊള്ളയടിക്കപ്പെടുമെന്നും വനങ്ങളിൽ നിന്നും കൽക്കരിയുള്ള പ്രദേശങ്ങളിൽ നിന്നും ബിജെപി അവരെ പിഴുതെറിയുമെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ.

കേന്ദ്രത്തിലെ ബിജെപി സർക്കാർ ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന വിവിധ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ശ്രമിച്ചുവെങ്കിലും സംസ്ഥാനത്തെ സഖ്യകക്ഷികൾ അത്തരം ശ്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനാവകാശ നിയമത്തിൽ ബിജെപി സർക്കാർ ഭേദഗതി വരുത്തി, ഗ്രാമസഭയുടെ അധികാരം കവർന്നെടുത്തു. അതുപോലെ കൽക്കരി വഹന മേഖലകളും (ഏറ്റെടുക്കലും വികസനവും) നിയമവും ഛോട്ടാനാഗ്പൂരും ഭേദഗതി ചെയ്യാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനം, കൽക്കരി പ്രദേശങ്ങൾ, മറ്റ് സ്ഥലങ്ങൾ എന്നിവയിൽ നിന്ന് ആദിവാസികളെ തന്ത്രപരമായി തുരത്താനാണ് ഭേദഗതിയിലൂടെ കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികൾ അവരുടെ മണ്ണിൽ നിന്ന് പിഴുതെറിയപ്പെടുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.


ബിജെപിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം ഭരണ സഖ്യ നിയമസഭാംഗങ്ങളോട് അഭ്യർഥിച്ചു. ബിജെപിയുടെ തന്ത്രം മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് മനസിലായിരുന്നു. അതുകൊണ്ടാണ് ഭൂമി പ്രശ്‌നത്തിന്‍റെ പേരിൽ അദ്ദേഹത്തെ ജയിലിൽ അടച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഫെബ്രുവരി 23 ന് ആരംഭിച്ച നിയമസഭയുടെ ഏഴ് ദിവസത്തെ ബജറ്റ് സമ്മേളനം സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ നിർത്തിവച്ചു. ഒരു ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ബിൽ, 2024 ഉൾപ്പെടെ നാല് ബില്ലുകൾ സമ്മേളനത്തിന്‍റെ സമാപന ദിവസം പാസാക്കി.

“ഈ ബജറ്റ് സമ്മേളനം കഴിഞ്ഞ നാല് വർഷത്തെ സർക്കാരിന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി. 2024-25 സാമ്പത്തിക വർഷത്തേക്ക് 1,28,900 കോടി രൂപയുടെ ബജറ്റ് പാസാക്കി, 2029-30 ഓടെ ജാർഖണ്ഡിനെ 10 ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ” സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<